Wednesday, January 23, 2008

കത്ത് (04.11.2002)

ഇന്ന് ദീപാവലിനാള്‍
സുഹൃത്തേ,
ഞാനെന്നെ ആകെയൊന്ന് വിശകലനം ചെയ്തു;
എന്‍റെ ദൌര്‍ബല്യങ്ങള്‍, ഒക്കെയും..
എന്നിട്ടും നീ സുഹൃത്തേ
നിനക്കെങ്ങനെ എന്നോടിങ്ങനെ പെരുമാറാന്‍ കഴിയുന്നൂ.
ആരും സ്നേഹിക്കാതിരുന്നെങ്കില്‍
എനിക്ക് ആത്മഹത്യചെയ്യാമായിരുന്നു.
എന്‍റെ വരികളില്‍ തീവ്രത ഒരു പക്ഷേ കാണാന്‍ കഴിഞ്ഞില്ലെങ്കിലും
സുഹൃത്തേ എന്‍റെയുള്ളിലെ തീവ്രത ഞാനെങ്ങനെ പ്രകടമാക്കും
എനിക്കും നിനക്കുമിടയില്‍ ഈ അക്ഷര‍ങ്ങളല്ലേയുള്ളൂ..
പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ ദു:ഖം ഞാന്‍ പാടിത്തീര്‍ക്കുമാ‍യിരുന്നു
എന്താണെന്‍റെ ദു:ഖമെന്ന് നീ ചോദിച്ചേക്കാം
അതെന്താണെന്നറിയില്ല, അതാണെന്‍റെ ദു:ഖം..
ഭ്രാന്തമാണ് ചിലപ്പോള്‍ ചിന്തകള്‍
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെന്നെത്തന്നെ വെറുക്കുന്നു.
പുസ്തകങ്ങളുടെ പേജിലോ, വരികള്‍ക്കിടയിലോ
സ്വരങ്ങള്‍ക്കിടയിലോ, മൌനത്തിലോ
വരകള്‍ക്കിടയിലോ, വര്‍ണ്ണങ്ങള്‍ക്കുള്ളിലോ ഞാന്‍ ഒളിക്കാന്‍ ശ്രമിക്കുന്നു..
നിന്നോട് സംസാരിക്കുമ്പോള്‍ നമുക്കിടയിലെ ദൂരം ഞാന്‍
മറക്കുന്നു; ഒരു ഒളിച്ചോട്ടമാണ്.
എന്നാല്‍ അതിനു ശേഷം ഞാന്‍ വിങ്ങുകയാണ്.

തണുപ്പാണ് വരുന്നത്
വികാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തണുപ്പ് ബാധിച്ചാല്‍
നമുക്കൊരു സന്യാസിയാകാമോ....?

1 comment:

ശ്രീ said...

നന്നായിട്ടുണ്ട്
:)