Wednesday, January 23, 2008

കത്ത് (30.11.99)

സുഹൃത്തേ,
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പാടുന്നത് മരണത്തേക്കുറിച്ചാണ്.
ഞാന്‍ പാടണമെന്ന് നിരീച്ച അതേ വരികളല്ലെങ്കിലും അര്‍ഥം അതുതന്നെയായിരുന്നു.
അന്നത്തെ നിങ്ങളുടെ യാത്രയില്‍ എനിക്ക് പറ്റിയ വേഷമൊന്നുമില്ലെന്ന്
യാത്ര കഴിഞ്ഞ് നിന്നോട് ഞാന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ എനിക്ക് തോന്നുകയാണ്, ആ യാത്രയില്‍ മാത്രമല്ല,
എങ്ങും എവിടെയും എനിക്കൊരു വേഷമില്ലെന്ന്...
എനിക്കെന്നും പകരക്കാരനാകാനാണ് നിയോഗം... നിന്‍റെയടുത്തുപോലും..

പാ‍ടിയത് ജീവിതം കൊണ്ട് ഏറ്റുപാടുന്നതിലും നല്ലത്
മരണം കൊണ്ട് ഏറ്റുപാടുന്നതാണ്..
അതിനാല്‍ തല്‍കാലം ഞാന്‍ പാട്ട് നിര്‍ത്തുന്നു;
ഒരു പുതിയ പാട്ട് എന്‍റേതു മാത്രമാകുംവരെ...

1 comment:

ശ്രീ said...

വളരെ ടച്ചിങ്ങ്