Wednesday, January 23, 2008

കത്ത് (20.05.2001)

വാക്കുകള്‍ നഷ്ടപ്പെട്ട എഴുത്തുകാരന്‍റെ വിരല്‍
ചിതലരിച്ചു.
മുലയും,
പൊക്കിളും,
നാഭിച്ചുഴിയും
ഹൃദയതാളങ്ങള്‍ക്ക് ധൃതി കൂട്ടുമ്പോള്‍
വാക്കുകള്‍ അധികപറ്റായിരുന്നു.
ആദ്യവേഴ്ചയിലൂടകന്ന
അനല്പമാ‍യ അനുഭൂതി..
ശേഷം, അവനവന്‍റെ
നഷ്ടങ്ങളിലേക്ക് തിരികെപ്പോയി.

വക്കുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
നഷ്ടപ്പെട്ടത് അവനെത്രയും പ്രിയപ്പെട്ടവയാ‍യിരുന്നു.
ഹൃദയത്തില്‍ ദു:ഖമൊരു വിലാപമായുറയുമ്പോള്‍
ലോകം ചിരിക്കുകയായിരുന്നു..

1 comment:

Anonymous said...

hi sir eee rupak aaaraaanu?